കൊടും ചൂട്; മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്
മഹാരാഷ്ട്രയില്‍ കടുത്ത ചൂടിൽ ഈ വര്‍ഷം മരിച്ചത് 25 പേര്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ 374 ൽ കൂടുതൽ ആളുകൾക്കാണ് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷത്തിനുള്ളിൽ ചൂടുകാരണം മരണപ്പെടുന്നവരുടെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേര് മറാത്ത്വാഡയിലും നാല് പേര് വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലും മരിച്ചു. വിദര്‍ഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയില്‍ മൂന്ന് പേരും അമരാവതിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജല്നയില് രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.